![Kuwait Civil ID](http://mlm.kuwaitconnect.org/wp-content/uploads/2023/08/KuwaitID.jpg)
പുതുക്കിയ സിവിൽ ഐഡി കാർഡുകൾ കൈപ്പറ്റാത്തവരിൽ എഴുപത് ശതമാനവും വിദേശികൾ
കുവൈത്ത് : മൂന്ന് മാസത്തിലധികമായി പുതുക്കിയ സിവിൽ ഐഡികൾ കൈപ്പറ്റാത്തവരിൽ നിന്ന് പിഴയീടാക്കുന്നതിന് കുവൈത്ത് സിവിൽ ഇൻഫർമേഷൻ അതോററ്റി സർക്കാരിലേക്ക് ശിപാർശ ചെയ്യുന്നതിനൊരുങ്ങുകയാണെന്ന് ഡയറക്ടർ ജനറൽ മൻസൂർ അൽ മുത്തിൻ വെളിപ്പെടുത്തി.
220,000 തിരിച്ചറിയൽ കാർഡുകൾ കൈപറ്റാതെ കെട്ടിക്കെടുക്കുന്നുണ്ട് കുവൈത്തിൽ, ഇതിലധികവും 18, 22 വിസ ഗണത്തിൽ പെടുന്ന വിദേശപൗരന്മാരാണ്. കാർഡുകൾ കെട്ടിക്കെടുക്കുന്നത് മൂലം സ്ഥല സൗകര്യ പരിമിതി നേരിടുകയും പുതിയ കാർഡുകൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കാലതാമസം ഉണ്ടാവുകയും ചെയ്യുന്നതായി അൽ മുത്തിൻ വ്യക്തമാക്കി.
തലേവര്‍ഷത്തെ കണക്കനുസരിച്ച്, 47 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയിൽ 32 ലക്ഷം വിദേശികളാണ്. ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീൻസ്, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭുഉരിഭാഗവും.
പഠനങ്ങൾക്ക് ശേഷം നടപടിക്കായി ഡയറക്ടർ ബോർഡിലേക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ, കാർഡ് വിതരണത്തിന് തയ്യാറായത് മുതൽ ആറ് മാസം കഴിഞ്ഞും കൈപ്പറ്റാത്തവ നശിപ്പിക്കുന്നതിനും, പുതിയ കാർഡുകൾ ലഭിക്കുന്നതിന് അപേക്ഷാ ഫീസും പിഴയും നൽകി പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരും.
ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി, മെയ് 23 ന് സമർപ്പിക്കപ്പെട്ട അപേക്ഷകൾ കാർഡുകൾ തയ്യാറാക്കുന്നതിൽ നിന്ന് തത്കാലം ഒഴിവാക്കിയിരിക്കുകയാണ്.